Sunday, 26 July 2026

284 ഭ്രാന്ത് പൂക്കുന്ന മരങ്ങള്‍

റ്റയ്ക്ക് ഇരിക്കുമ്പോൾ 

ഞാനൊരു പെരും കള്ളനാകുന്നുണ്ട് 

അവളുടെ കണ്ണിലെ പരൽ മീനുകളെ 

അവൾ പോലുമറിയാതെ 

കട്ടെടുക്കാൻ തോന്നുന്നുണ്ട് 


ചില നേരങ്ങളിൽ 

ഞാനൊരു അസൂയാലുവാകുന്നുണ്ട് 

അവളുടെ കുറുനിരമുടിയിഴകളിൽ 

തെന്നിക്കളിക്കുന്ന ഇളം കാറ്റിനെ 

കല്ലെടുത്തെറിയാൻ തോന്നും പോലെ 


ഏകാന്തത തിന്നു മടുക്കുമ്പോൾ 

ചിലപ്പോൾ ഞാൻ 

കോപാകുലനാകുന്നുണ്ട് 

അവളുടെ ചുണ്ടിലെ ചെമ്പരത്തിപ്പൂക്കൾ 

പറിച്ചെടുക്കാൻ തോന്നും വിധം


ചിലതോർത്തു പോയാലെനിക്ക്

കഠിനമായ പുച്ഛം തോന്നുന്നുണ്ട് 

അവളുടെ കവിളിലേ സിന്ദൂര കാന്തി 

കവർന്നെടുത്തു സ്വന്തമാക്കിയ 

അസ്തമയ സൂര്യനോട്..

 

ഞാനെന്താണ് ഇങ്ങനെയെന്നല്ലേ..?

ഒരാൾക്കൊരാളോടുള്ള സ്നേഹം

വിടർന്നാലൊരിക്കലും കൊഴിയാത്ത 

ഭ്രാന്ത് പൂക്കുന്ന കാട്ടുമരങ്ങളാകുമ്പോൾ 

ഞാനിങ്ങനെയല്ലാതെ പിന്നെ

 എങ്ങനെയാകാൻ..?

No comments:

Post a Comment