Monday 15 October 2012

മലാല


മലാല ...
ദൈവനാമത്തില്‍ വായിക്കാന്‍ കല്‍പ്പിച്ച 
വേദഗ്രന്ഥത്തിന്‍റെ പിന്മുറക്കാര്‍ 
വധശിക്ഷക്ക് വിധിച്ച മാലാഖ ..
വിറളിപിടിച്ച വിദ്യാര്‍ത്ഥിക്കൂട്ടം
വിദ്യക്ക് വിലങ്ങുവെച്ച താഴ്വരയിലെ 
വിടര്‍ന്നു തുടങ്ങും മുമ്പേ പുഴുക്കുത്തേറ്റ 
വിപ്ലവ നായിക ..

വളര്‍ന്നു വലുതായി വേരുറച്ചാല്‍ 
വേണ്ടാതീനങ്ങളുടെ വേരറുക്കണമെന്ന്  
വേദനയോടെ സ്വപ്നം കണ്ടവള്‍ ..  
വധിക്കാനെത്തുന്നവരുടെ മുഖത്തു നോക്കി 
വെറുപ്പോടെ കാര്‍ക്കിച്ചു തുപ്പാന്‍ 
വാക്കുകള്‍ കരുതിവെച്ചവള്‍......

പെങ്ങളേ..... 
വിധിയെ പൊരുതി തോല്‍പ്പിക്കാന്‍ 
വിജനമായ സ്വാത്തിന്‍റെ  താഴ്വരകളില്‍ 
വിരിയുന്ന പൂക്കളൊക്കെയും   
വീണ്ടും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും .. 

കരളിലെ മോഹങ്ങള്‍ കരിഞ്ഞുണങ്ങാതെ   
കലങ്ങിമറിഞ്ഞ കണ്ണുകള്‍ കരഞ്ഞു തീര്‍ക്കാതെ 
കാലത്തെ തോല്‍പ്പിക്കും കരുത്തുമായി 
കറുത്ത ശക്തികള്‍ക്കു താക്കീതായി 
കൊടികുത്തി വാഴാനെന്‍ പ്രാര്‍ത്ഥനകള്‍....................................
******************************************************
  വിദ്യാര്‍ത്ഥിക്കൂട്ടം  ത്വാലിബാന്‍

1 comment:

  1. അനീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഇനിയും വരികളിലേക്ക് പകര്‍ത്തു

    ReplyDelete