Wednesday 30 March 2022
Tuesday 29 March 2022
കാഴ്ചക്കറുപ്പുകൾ
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿വെളിയിൽ പാതയിൽ ഇരുട്ടുകേറി
ഒളിച്ചിരിയ്ക്കുന്നൊരു നേരം,
വെളുക്കുവോളം വെളിച്ചമേകാൻ
കൊളുത്തി ഞാനൊരു മണിദീപം.
കാലിൽ കാലു കയറ്റി കസേരയിൽ
മെല്ലെ ചാഞ്ഞു കിടക്കുമ്പോൾ
അമ്പോ വഴിയിലെ കാഴ്ചകൾ കണ്ണിൽ
അമ്പായ് വന്നു തറയ്ക്കുന്നു.
അളന്നു കാലടിയൊരു പടുവൃദ്ധൻ
വളഞ്ഞ ജീവിത വഴി നീളെ
തളർന്നു ലഹരിയിൽ ആടിയുമിടറിയും
കളഞ്ഞു പോയതു തിരയുന്നോ....?
തെളിഞ്ഞ ചിരിയാലാളെ മയക്കി
വെളുത്ത സുന്ദരി ഈ വഴിയെ
പളുങ്കു മേനിയിൽ ഒളികണ്ണുള്ളൊരു
പലരെത്തേടി അവൾ പതിയെ...
ഉരുക്കു കായം എണ്ണയിൽ മുക്കി
ഒരു ചെറു തസ്കരൻ ഇര തേടി
പാർപ്പിടമേറ്റം പണവും സ്വർണ്ണവും
ഒരുക്കി വെച്ചൊരിടം നോക്കി...
കാത്തിരിയ്ക്കും കാമിനിയവളെ
പാതിരാ നേരം പൂകാനായ്
പതിഞ്ഞ കാലടിയമർത്തിയൊരുവൻ
പതുങ്ങി നീങ്ങുന്നീ വഴിയേ...
ഒരു കവിൾ പുകയിൽ സ്വർഗ്ഗം കാണാൻ
കരുത്തു നൽകുന്നൊരു സൂത്രം
പലരുമിരുട്ടിൽ പകുത്തെടുത്തു
കലിപ്പ് കാട്ടി തിമർക്കുന്നു..
ഇരുട്ട് വീണാൽ ഈ വഴിയോരം
കറുത്തിരിയ്ക്കും ഇതുപോലെ
വെറുപ്പിൻ കാഴ്ചകൾ അല്ലാതൊന്നും
ഉരുവാകാത്തൊരിടം പോലെ.
വെളിച്ചം വേണ്ട, വിളക്കും വേണ്ട
തെളിച്ചു വെയ്ക്കെണ്ടൊരു ദീപം
തമസ്സു മാറ്റാൻ തുനിഞ്ഞിറങ്ങിയ
തമാശ ഇത് പോലൊന്നുണ്ടോ.?
ശരിയല്ലാത്തൊരു കാഴ്ചകളല്ലോ
പെരുവഴി തന്നിൽ മുഴു നീളെ
വെട്ടം കാട്ടാൻ ഉഴറിയ ഞാനൊരു
പൊട്ടൻ അല്ലാതാരാകാൻ..
വെളുക്കുവോളം വെളിച്ചമേകാൻ
കൊളുത്തി വെച്ചൊരു മണിദീപം
അണച്ചു ഞാനെൻ കതകിതടച്ചു
പുതച്ച് മൂടിയുറങ്ങട്ടേ.!
Sunday 27 March 2022
ഒരു കഥ പറയട്ടേ..?
★☆★☆★☆★★☆★☆★☆★☆★☆★★☆★☆കുഞ്ഞിക്കാളി കറുത്തിട്ടായിരുന്നു
കുംഭ മാസത്തിലെ തീ വെയിലത്തവൾ
മയിൽപ്പീലി പോലെ തിളങ്ങിയിരുന്നു
കെട്ടഴിച്ചിട്ടാൽ അരക്കെട്ട് മറയുന്ന
കറുത്ത കൂന്തലുള്ളവൾ
കണ്ണിലെപ്പോഴും ഒരു ചൂണ്ടക്കൊളുത്ത്
തൂക്കിയിട്ടിരുന്നു
കവിളിൽ ആമ്പല് പൂക്കുന്നൊരു
കുഞ്ഞു നുണക്കുഴിയുണ്ടായിരുന്നു.
വർണ്ണിച്ചു വരുമ്പോ നിർത്താൻ തോന്നാത്ത വിധം
വസന്തം നിറഞ്ഞാടുന്ന പൂന്തോട്ടം പോലെ
കുഞ്ഞിക്കാളിയങ്ങനെ....
കാട്ടു മൂപ്പന്റെ മോളവൾ, ഊരിന്റെ വിളക്കവൾ
കുളിരു വീണു തുടങ്ങിയ മോന്തിക്കന്ന്
മലങ്കാളിയമ്മയുടെ തിരുനടയിൽ
ആയിരത്തോന്ന് തിരി തെളിഞ്ഞ നേരത്ത്
പെണ്ണിന്റെ കണ്ണിലെ ചൂണ്ടയിലാരോ കൊത്തി...!
ആമ്പല് പൂത്ത നുണക്കുഴിയിലാരോ
തെന്നി വീണു,
വസന്തം മലർ പാകിയ തോട്ടത്തിലൊരാൾ
കാട്ടുമുല്ല പൂത്ത സുഗന്ധമാകെ
താനേ നുകർന്ന് തന്നെ മറന്ന് നിന്നു..
കുഞ്ഞിക്കോരൻ കറുത്തിട്ടായിരുന്നു
കാട്ടുകൊമ്പന്റെ മസ്തകം പോലെ
വിരിഞ്ഞ നെഞ്ചായിരുന്നു
കരിവീട്ടിയിൽ കടഞ്ഞെടുത്ത മെയ്യുള്ളവന്
പുകയില കറുപ്പിക്കാത്ത ചുണ്ടായിരുന്നു
റാക്ക് നുണയാത്ത നാവായിരുന്നു
എലിവാല് മീശയും നനുത്ത താടിരോമവും.....,
കുഞ്ഞിക്കോരാൻ സുന്ദരനായിരുന്നു.
കാടറിയുന്ന ബാല്യക്കാരൻ, കണ്ണ് കയ്യായവൻ
പരൽമീൻ മിഴിയുടെ മലർ ശരമേറ്റ്
മൂക്കും കുത്തി വീണ അന്നുമുതൽ
കാടാകെ പൂത്തു ചമഞ്ഞു
കാട്ടാറുകൾ പാടിത്തിമർത്തു....
നാണമില്ലാത്ത കാറ്റ്, കാടും നാടും
ഉള്ളതും കള്ളവും പറഞ്ഞു പരത്തി...
ആരുമറിയാതൊരു പ്രണയപ്പൂവാകയങ്ങനെ
നിറഞ്ഞു ചുവന്നു പൂത്തു...
നാട് കട്ടുമുടിച്ചവർ, കാടു കയറിയവരുടെ
കഞ്ചാവ് ചെടികളിൽ പൂക്കൾ o നാളിൽ
പത്തു പണത്തിന്, വാറ്റ് ചാരായത്തിന്
കാട്ട് മൂപ്പന്റെ കാലിടറിയ അന്ന്
കാട് കയറിയ നാട്ടു നായ്ക്കൾ
വസന്തം നിറഞ്ഞാടിയ പൂന്തോട്ടം
ചവിട്ടി മെതിച്ചു...
കഷ്ടം...
ചൂണ്ടക്കൊളുത്തുള്ള കണ്ണുകൾ,
ആമ്പൽ പൂക്കൾ,
തിളങ്ങുന്ന മയിൽ പീലി....
ഉദിച്ചുയർന്നില്ലതിൻ മുൻപേ വാനിൽ
അണഞ്ഞേ പോയൊരു പാർവണ ബിബം!!.
പച്ചിലക്കൂട്ടിന്റെ കൊടും വിഷത്തിൽ
കുളിച്ച് കയറി, ശുദ്ധി വരുത്തി,
കുഞ്ഞിക്കാളി ഉലകം വിട്ട്
നാട്ടു നായ്ക്കൾ നായാടാനെത്താത്ത
നക്ഷത്രം ലോകം പൂകി..
അന്നേക്കിന്നോളം
പൂവാകകളൊന്നും പിന്നെ ചോന്നു പൂത്തിട്ടില്ല
കണ്ടാൽ കണ്ണെടുക്കാത്ത
കാട്ടു ചെടികളൊന്നും മലരണിഞ്ഞിട്ടില്ല
നാടായ നാടും കാടായ കാടും തെണ്ടുന്ന
കാറ്റ് പോലും കുഞ്ഞിക്കോരനെ കണ്ടിട്ടില്ല....
ഉമ്മറത്തിരുനിന്നലെ ആകാശം നോക്കുമ്പോ
അങ്ങ് ദൂരെ മാനത്തുണ്ട്
മിന്നി മിന്നിത്തിളങ്ങുന്ന
ചോന്നു പൂത്ത പൂവാകക്കാടുകൾ...
ആമ്പൽപൂവുകൾ, കാട്ടുമുല്ലപ്പൂക്കൾ....
ശരിയാ...
കാറ്റ് പിന്നെയും കള്ളം പറഞ്ഞതാ
കുഞ്ഞിക്കോരനെ കണ്ടിട്ടേയില്ലെന്ന്..
അന്നേക്കിന്നോളം
പൂവാകകളൊന്നും പിന്നെ ചോന്നു പൂത്തിട്ടില്ല
കണ്ടാൽ കണ്ണെടുക്കാത്ത
കാട്ടു ചെടികളൊന്നും മലരണിഞ്ഞിട്ടില്ല
നാടായ നാടും കാടായ കാടും തെണ്ടുന്ന
കാറ്റ് പോലും കുഞ്ഞിക്കോരനെ കണ്ടിട്ടില്ല....
ഉമ്മറത്തിരുനിന്നലെ ആകാശം നോക്കുമ്പോ
അങ്ങ് ദൂരെ മാനത്തുണ്ട്
മിന്നി മിന്നിത്തിളങ്ങുന്ന
ചോന്നു പൂത്ത പൂവാകക്കാടുകൾ...
ആമ്പൽപൂവുകൾ, കാട്ടുമുല്ലപ്പൂക്കൾ....
ശരിയാ...
കാറ്റ് പിന്നെയും കള്ളം പറഞ്ഞതാ
കുഞ്ഞിക്കോരനെ കണ്ടിട്ടേയില്ലെന്ന്..
Tuesday 22 March 2022
ഒറ്റയൊരോർമ്മയിൽ...
☉☉☉☉☉☉☉☉☉☉☉☉☉മൂവന്തി ചുവന്നു കുറുകി കറുപ്പാകുമ്പോൾ
അടുത്ത വീട്ടിലെ പട്ടി നിർത്താതെ കുരയ്ക്കുമ്പോൾ
പടിപ്പുരയിൽ നിന്നെന്തോ ശബ്ദം കേൾക്കുമ്പോൾ
കണ്ണ് വിടർന്നൊരു ഓലച്ചൂട്ട്
ഇടവഴിയിലൂടെ തെന്നി നീങ്ങുമ്പോൾ,
ആരും വരാനില്ലെന്നറിഞ്ഞിട്ടും വെറുതെ
ഓടി വന്നു വാതിൽ തുറക്കാറുണ്ട് അമ്മ..
കാൽ കഴുകാൻ ഒരു കിണ്ടി വെള്ളം
എന്തിനെന്നറിയാതെ ഉമ്മറത്ത്
നിറച്ചു വെച്ച്,
മുഖം തുടയ്ക്കാൻ പട്ട് പോലൊരു വെളുത്ത തോർത്ത്
വൃത്തിയിൽ നാലാക്കി മടക്കി
ഉമ്മറപ്പടിയിൽ വെക്കാറുണ്ട് അമ്മ..
ദൂരയാത്രക്ക് മാത്രം അച്ഛനണിയുന്ന
കറുത്ത ടയർ ചെരിപ്പൊരു ജോഡി
കഴുകിത്തുടച്ചു മിനുക്കി
പാറ്റഗുളിക മണക്കുന്ന അലമാരയെ
സൂക്ഷിക്കാനേൽപ്പിച്ചിട്ടുണ്ട് അമ്മ
വെളുപ്പ് തിന്നു തുടങ്ങിയ കറുത്ത കാലൻ കുട
വൃത്തിക്ക് ചുരുട്ടി
അറയിലെ മൂലയ്ക്കൊതുക്കിയിട്ടുണ്ട്...
വെളുത്ത അരക്കയ്യൻ കുപ്പായം
സ്വർണ്ണക്കസവുള്ള മുണ്ടിനൊപ്പം
ഭദ്രമായിരിപ്പില്ലേയെന്ന്
ഓർമ്മ വരുമ്പോഴൊക്കെ പഴയ
ട്രങ്ക് പെട്ടിയോട് ചോദിക്കാറുണ്ട് അമ്മ
അച്ഛന്റെ കടും കാപ്പിയുടെ ചൂട്,
കുത്തരിച്ചോറിന്റെ വേവ്,
കറുത്ത കയ്പ്പ് കഷായത്തിന്റെ അളവ്,
അച്ഛനിപ്പോഴും അമ്മയുടെ കരുതലിലാണ്..
ഗൗരവം തീണ്ടിയ കറുത്ത മുഖത്ത്
ഒരു തരി ചിരി പോലും വിടർത്താത്തയച്ഛൻ,
ഒറ്റയ്ക്കാകുമ്പോൾ പോലും അമ്മയ്‌ക്കൊപ്പം
ഒരുമിച്ചിരിക്കാത്തയച്ഛൻ...
ശകാരങ്ങളില്ലാത്ത നേരം കടന്നുപോകാത്ത സന്ധ്യകളെ
കണി കണ്ടിട്ടില്ലാത്തയമ്മ...
എന്നിട്ടും,
അച്ഛന്റെയാത്മാവിനെ സ്വർഗ്ഗത്തിലേക്കു വിടാതെ
നെഞ്ചിൽ കുടിയിരുത്തിയിട്ടുണ്ട് അമ്മ
പാറക്കുളത്തിലെ അലക്കുകല്ലിൽ
വെളുത്ത അരക്കയ്യൻ കുപ്പായം
സ്വർണ്ണക്കസവുള്ള മുണ്ടിനൊപ്പം
ഭദ്രമായിരിപ്പില്ലേയെന്ന്
ഓർമ്മ വരുമ്പോഴൊക്കെ പഴയ
ട്രങ്ക് പെട്ടിയോട് ചോദിക്കാറുണ്ട് അമ്മ
അച്ഛന്റെ കടും കാപ്പിയുടെ ചൂട്,
കുത്തരിച്ചോറിന്റെ വേവ്,
കറുത്ത കയ്പ്പ് കഷായത്തിന്റെ അളവ്,
അച്ഛനിപ്പോഴും അമ്മയുടെ കരുതലിലാണ്..
ഗൗരവം തീണ്ടിയ കറുത്ത മുഖത്ത്
ഒരു തരി ചിരി പോലും വിടർത്താത്തയച്ഛൻ,
ഒറ്റയ്ക്കാകുമ്പോൾ പോലും അമ്മയ്‌ക്കൊപ്പം
ഒരുമിച്ചിരിക്കാത്തയച്ഛൻ...
ശകാരങ്ങളില്ലാത്ത നേരം കടന്നുപോകാത്ത സന്ധ്യകളെ
കണി കണ്ടിട്ടില്ലാത്തയമ്മ...
എന്നിട്ടും,
അച്ഛന്റെയാത്മാവിനെ സ്വർഗ്ഗത്തിലേക്കു വിടാതെ
നെഞ്ചിൽ കുടിയിരുത്തിയിട്ടുണ്ട് അമ്മ
പാറക്കുളത്തിലെ അലക്കുകല്ലിൽ
തോർത്തും സോപ്പും ചെരിപ്പും ബാക്കിവെച്ച്
അഞ്ചാറാൾ ആഴത്തിലേക്കു വിരുന്നു പോയ അച്ഛൻ
മരിച്ചു പോയതാണെന്ന് പറഞ്ഞിട്ടും
ചിരിച്ചു തള്ളിയ അമ്മ...
പട്ടി കുരയ്ക്കുമ്പോൾ, ചൂട്ടു മിന്നുമ്പോൾ
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പൂമുഖപ്പടിയോളം ചെന്ന്
വാതിൽ തുറന്നിരുട്ടിലേക്ക് തുറിച്ചു നോക്കുന്നുണ്ടിപ്പോഴും...
ആണ്ടടുക്കാറായിട്ടും അമ്മയിങ്ങനെയൊക്കെയാണ്..
മരിച്ചതച്ഛനാണെങ്കിലും യഥാർത്ഥത്തിൽ
ജീവനില്ലാതായത് അമ്മയ്ക്കായിരുന്നല്ലോ..!!!
അഞ്ചാറാൾ ആഴത്തിലേക്കു വിരുന്നു പോയ അച്ഛൻ
മരിച്ചു പോയതാണെന്ന് പറഞ്ഞിട്ടും
ചിരിച്ചു തള്ളിയ അമ്മ...
പട്ടി കുരയ്ക്കുമ്പോൾ, ചൂട്ടു മിന്നുമ്പോൾ
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പൂമുഖപ്പടിയോളം ചെന്ന്
വാതിൽ തുറന്നിരുട്ടിലേക്ക് തുറിച്ചു നോക്കുന്നുണ്ടിപ്പോഴും...
ആണ്ടടുക്കാറായിട്ടും അമ്മയിങ്ങനെയൊക്കെയാണ്..
മരിച്ചതച്ഛനാണെങ്കിലും യഥാർത്ഥത്തിൽ
ജീവനില്ലാതായത് അമ്മയ്ക്കായിരുന്നല്ലോ..!!!
Wednesday 2 September 2020
നനച്ചുണക്കുന്നൊരാളെ കാത്ത്
നനച്ചുണക്കുന്നൊരാളെ കാത്ത്...
☁☁☁☁☁☁☂☁☁☁☁☁☁
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
കുത്തിയിരിപ്പുണ്ടൊരുവൾ
കറുത്തൊരാൾ പെയ്തൊഴിഞ്ഞു തോർന്ന
പുല്ലുപായ മടക്കി , അഴിഞ്ഞ മുടി കെട്ടി.....
വർഷം മുഴുവൻ ഇടവപ്പാതി അടയാളപ്പെടുത്തിയ
യൗവ്വനത്തിന്റെ കലണ്ടറിൽ
ഇരച്ചു കയറി പ്രളയം തീർത്തവർ
മുച്ചീട്ടുകളിക്കാർ, ഒറ്റുകാർ, മുടന്തർ , യാചകർ....
മഴമേഘങ്ങളിൽ ചിലർ
മൂടിക്കെട്ടി ആർത്തലച്ചു പെയ്തൊഴിയുന്നവർ
ചിണുങ്ങിപ്പെയ്യുന്ന വർഷപാതം ,ചിലത്
കാറ്റടിച്ചു പറന്ന് , പെയ്യാതെ പോകുന്ന വൃഷ്ടികൾ ,
ഇടിയും മിന്നലും ചേർന്ന ജലപാതങ്ങൾ ,
പെയ്യുമ്പോൾ എല്ലാറ്റിനും
ഒരേ ശരീരഭാഷയുള്ളവർ...
ശരീരം പെരുമഴപ്പെയ്ത്തിന്
പെരുക്കാനെറിഞ്ഞുകൊടുത്ത്
ഒരു തരിപോലും നനയാതവൾ
അടഞ്ഞുപോയ മഴക്കുഴികൾ തുറന്ന്
കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത്
ഒരു ചെറുമഴച്ചാറ്റലിൽ നനച്ചുണക്കുന്നൊരാളെയും
കാത്ത്..
( സലീം കുലുക്കല്ലുർ )
Friday 28 August 2020
ഹൃദയമിടിപ്പ് ഇറങ്ങിപ്പോയ നേരം
ഏഴേ മുക്കാലിന്റെ ആരതി
കുഴിയിൽ വീണു മെല്ലെ മെല്ലെ
വീടിനു മുൻപിൽ മോങ്ങി നിൽക്കും
ഉപ്പാടെ സ്വന്തം സ്റ്റോപ്പ്.
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ കയ്യാല
എളിമ മറന്നു ദേഷ്യത്തിലൊന്നു മുരളും
തൊട്ട വീട്ടിലെ പാണ്ടൻ
മയക്കം വിട്ടു ഞെട്ടിയുണർന്ന്
ആളെയറിഞ്ഞാലും ഇല്ലെങ്കിലും
ഒറ്റക്കുര കുരച്ചു മുൻ കാലിൽ
തല ചായ്ച്ചു പിന്നെയുമുറങ്ങും.
വീട്ടിലപ്പോൾ..
ഇലമുളച്ചിയും മയിൽപ്പീലിയും പെറ്റു കിടക്കുന്ന
തടിച്ച കണക്കു പുസ്തകം
തോൾ സഞ്ചിയിലേക്കു പടപടാന്ന് കയറിപ്പോകും
കൂടെ പെൻസിലും പെന്നും റബ്ബറും
മുറ്റത്തിട്ട പരന്ന കല്ലിനടുത്തെ കിണ്ടി ,
നിറഞ്ഞ വെള്ളത്തിൽ നിലാവിനെ മുക്കി
വെളുക്കെ ചിരിയ്ക്കും.
ഉപ്പ വെള്ളത്തിനൊപ്പം നിലാവിനെയും
കാലിലൊഴിച്ചു കഴുകും .
പൂമുഖത്തേക്കുപ്പ കയറും മുമ്പേ
ഓൽക്ക് മാത്രമുള്ളൊരു സുഗന്ധം
അകത്തേക്ക് കയറിയിരിയ്ക്കും
തുറന്നു വച്ചൊരു അത്തറിൻ കുപ്പി പോലെ
പിന്നെ വീടകം മുഴുവൻ നിറയും
കോഴിക്കൂടടച്ചോന്ന് ആടിനെ കെട്ടിയോ ന്ന്
അടുക്കള വിലാസമെഴുതിയ ഓർമ്മപ്പെടുത്തലുകൾ
ഷാർട്ടഴിച്ചു കലണ്ടറിലെ ആണിയിൽ തൂക്കുമ്പോൾ
ലക്ഷ്യത്തിലേക്ക് പറക്കും...
അടുക്കളയിൽ നിന്നൊരു തളർന്ന മൂളൽ
കേട്ടാലായി , ഇല്ലെങ്കിലായി.
പൂമുഖത്ത് നിന്നും മുത്തേ ന്നൊരു വിളി
വീടകത്തേക്ക് ഓടിക്കയറും
പാലോളം വെളുത്തൊരു പുഞ്ചിരി
പാദസര കിലുക്കത്തിനൊപ്പം
പൂമുഖത്തേക്ക് ഓടിയണയും
പിന്നെയൊരു കലമ്പലാണ്,
എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ
ഇടവപ്പാതി പോലെ നിറുത്താതെ
പട്ടിയും പൂച്ചയും അണ്ണാറക്കണ്ണനുമായി
പെയ്തു വീണ് ഓടിപ്പോകും
ഉണക്കമീൻ വറുക്കുന്ന മണത്തിനൊപ്പം
ഒരു ഗ്ളാസ് കടുപ്പത്തിലൊരു ചായ
അടുക്കളയിൽ നിന്നു പുറത്തേക്കു വരും
തോർത്തുമുണ്ടും കുളി സോപ്പും കൊടുത്ത്
ഒന്നോ രണ്ടോ മിണ്ടി , മീൻ വറുത്ത മണത്തിലേക്ക്
തിരികെ അലിഞ്ഞു ചേരും
പതിമൂന്ന് വയസ്സില് കെട്ടിച്ചു വിട്ടയന്ന്
പടിയിറങ്ങിപ്പോയ ഉപ്പാടെ മണം
പിന്നെ ഇന്നോളം ഏഴരയുടെ ആരതിയിറങ്ങി
മുത്തേന്ന് വിളിച്ചു കേറി വന്നിട്ടില്ല...
മുറ്റത്ത് നിന്നു നിലാവ് കോരി കാലിലൊഴിച്ചിട്ടുമില്ല...
എന്റെ നെഞ്ചിനകത്തെ മിടിപ്പാണ് നീയെന്ന്
എന്നെ മാറോടമർത്തി പറഞ്ഞിരുന്നത്
എനിയ്ക്കിപ്പോ മനസ്സിലാവുന്നുണ്ട്.
അന്നെനിയ്ക്കാതിനായില്ലെങ്കിലും...
( സലീം കുലുക്കല്ലുർ )
Friday 21 August 2020
നിയോഗം
നിയോഗം
👣👣👣👣
കടന്നലിരമ്പിയ തലച്ചോറിൽ
ശിരസ്സു പിളർക്കുന്ന വേതാള ചോദ്യങ്ങൾ
തെരു തെരെ മുട്ടിവിളിച്ചപ്പോൾ
ഈ ചെക്കന് വട്ടാണെന്ന്
ഗുരുമുഖം പുലമ്പിയത് തൊട്ട്....
നാടോടുമ്പോൾ നടുവേ ഓടാത്തവനെ
നാട്ടാർക്കും വീട്ടാർക്കും വേണ്ടാതായപ്പോ
അകത്തറയിലെ ചുമരിൽ തട്ടി
ഉത്തരമില്ലാതെ മടങ്ങിവരുന്ന
സ്വന്തം ചോദ്യങ്ങളോട് കലഹിച്ച്...
കറുപ്പും വെളുപ്പും വീതം വെച്ചെടുത്ത
ഇരുട്ടറയിലെ ജീവിതത്തിൽ
അന്യമായിപ്പോയ യൗവ്വനം
സ്വപ്നം കണ്ട്...
മുരടിപ്പിന്റെ ആണിവേരിൽ
ഒരു തുള്ളി ഇറ്റുന്നത് കിനാക്കണ്ട്
നിറങ്ങളുടെ ലോകത്തേക്ക്
പറന്നിറങ്ങാൻ കൊതിച്ച നാളുകളിൽ...
ഒരിയ്ക്കൽ...
ആരും കാണാതെ
അടയ്ക്കാത്ത പടിപ്പുര താണ്ടി
ഇടയ്ക്കെപ്പോഴോ ഊർന്നിറങ്ങി
ഒരുപ്പോക്കു പോയവൻ,
തല്ലിയും തലോടിയും
തിര കണക്കു തീർക്കുന്നൊരു
കടലോരത്തിരുന്നു..
ഉഷ്ണം പൊതിഞ്ഞു പകൽ തന്ന വെയിലത്ത്
ഒരു കൂട്ടം വ്യഥകളെ ഉണക്കാനിട്ട്
കാൽമുട്ടുകളിൽ മുഖം ചേർത്തങ്ങനെ....
സൂത്രക്കാരായ പെരുമീനുകൾ
ഇര തിന്നു തുപ്പിയ ലോഹക്കോളുത്തുകൾ
മിന്നി മറയുന്നത് നോക്കി
ഒറ്റയിരുപ്പ്...
തിര തഴുകിയുരുമ്മി
തേഞ്ഞു തീർന്ന മണൽത്തരികൾ
പതം പറഞ്ഞു കരയുന്ന
കഥകളിൽ മുങ്ങി...
ഒടുവിൽ...
ഉപ്പു തിന്നു മടുത്ത ഉഷ്ണക്കാറ്റ്
കടലിനെ തെറി പറഞ്ഞ്
കര കയറിപ്പോയ നേരത്ത് ,
കടൽ ഞണ്ടുകൾ കളി മതിയാക്കി
മണൽ പുതപ്പിലൊളിച്ച നേരത്ത്...
ആളും കോളുമൊഴിഞ്ഞു
ആരാവങ്ങളടങ്ങിയപ്പോൾ
കടലോരം നറുനിലാവിൽ
ആടകളൂരി നഗ്നയായപ്പോൾ....
ഉപ്പൂറ്റിക്കൊപ്പം , കാൽമുട്ടിനൊപ്പം ,
അരയ്ക്കൊപ്പം കടൽ നനഞ്ഞ്
കാൽപ്പാദങ്ങൾ കടപുഴകിയ നേരത്ത്
കരകയറിപ്പോകാൻ കൽപ്പിച്ച്
തിര കരയോളം തള്ളി നീക്കിയിട്ടും...
എനിയ്ക്ക് ചിരിയാണ് വരുന്നത്..
സ്വപ്നത്തിലെ ജീവിതം കൊതിച്ച്
ഇരുട്ടറ വിട്ട ഒരാൾക്ക്
മരണത്തിന്റെ തണുത്ത് നീലിച്ച
ആഴങ്ങളിലേക്ക്
നടന്നു നീങ്ങാൻ എന്തെളുപ്പം...!!.
Tuesday 21 February 2017
ഭൂമിയുടെ ചിത്രം
ഭൂമിയില്‍ പൂക്കളും പൂമ്പാറ്റകളും
വേരറ്റു പോകുന്ന കാലത്ത്
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക്
കരമടച്ച രശീതുണ്ടാകണം
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം
പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത്
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച്
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍
നനയാതെ കുളിക്കാമെന്നു
വാക്ക് കൊടുക്കണം
നീന്താതെ അക്കരെ കടക്കാമെന്ന്
പ്രത്ജ്ഞ ചെയ്യണം
ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍
ആറടി മണ്ണ് വേണ്ടവര്‍ക്ക്
ജീവിതം തീരും മുന്‍പേ
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം
ഭൂമി നശിപ്പിച്ചതിന്
മാപ്പെഴുതി കൊടുക്കണം
ഇനി , വ്യവസ്ഥകള്‍ നിയമമാക്കി
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ്
നിനക്കുമെനിക്കും ഒളിച്ചോടാം
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം
കാലം വരച്ചു തീരാനിരിക്കുന്ന
അക്ഷാംശവും രേഖാംശവും ഇല്ലാത്ത
ഭൂമിയുടെ ചിത്രം
വേരറ്റു പോകുന്ന കാലത്ത്
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക്
കരമടച്ച രശീതുണ്ടാകണം
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം
പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത്
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച്
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍
നനയാതെ കുളിക്കാമെന്നു
വാക്ക് കൊടുക്കണം
നീന്താതെ അക്കരെ കടക്കാമെന്ന്
പ്രത്ജ്ഞ ചെയ്യണം
ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍
ആറടി മണ്ണ് വേണ്ടവര്‍ക്ക്
ജീവിതം തീരും മുന്‍പേ
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം
ഭൂമി നശിപ്പിച്ചതിന്
മാപ്പെഴുതി കൊടുക്കണം
ഇനി , വ്യവസ്ഥകള്‍ നിയമമാക്കി
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ്
നിനക്കുമെനിക്കും ഒളിച്ചോടാം
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം
കാലം വരച്ചു തീരാനിരിക്കുന്ന
അക്ഷാംശവും രേഖാംശവും ഇല്ലാത്ത
ഭൂമിയുടെ ചിത്രം
Friday 17 February 2017
Sunday 12 February 2017
Thursday 9 February 2017
കുട്ട്യാലി
ഭൂമിയും ബന്ധുക്കളെയും ഉപേക്ഷിച്ചു
സുബര്‍ക്കത്തിലേക്ക് പോയി കുട്ട്യാലി
പള്ളിക്കാടോളം അനുഗമിച്ചവര്‍
പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിച്ച്
കുട്ട്യാലിയേയും കുറെ സങ്കടങ്ങളെയും
ഒറ്റയ്ക്കാക്കി പള്ളിക്കാട് വിട്ടു
കരഞ്ഞു കരഞ്ഞ് കണ്ണു ചുവപ്പിച്ച്
കടലോളം കണ്ണീരൊഴുക്കി പെറ്റുമ്മ
ന്‍റെ കുട്ടി പോയല്ലോ ന്ന് വിലപിച്ച്
ചങ്ക് പൊട്ടിക്കരഞ്ഞു ഉമ്മൂമ്മ
തള്ളയാടും കുട്ട്യോളും
കുട്ട്യാലിയുടെ അസാരം മുയലുകളും
കൂട്ടിന്നുള്ളില്‍ ചടഞ്ഞു കൂടിക്കിടന്നു
മിണ്ടാട്ടം മുട്ടി മൊഴി മറന്ന്‍ മൂകയായി
പോറ്റി വളര്‍ത്തിയ പനം തത്ത
വല്ലാത്തൊരു മൊഖപ്രസാദള്ള ചെക്കനാര്‍ന്നു
പഴുത്ത പെരക്കേടെ നിറാര്‍ന്നു
കവിളത്തു നുണക്കുഴിണ്ടാര്‍ന്നു
തങ്കം പോലത്ത സൊഭാവാര്‍ന്നു
സുഖല്ലെടാ കുട്ട്യാല്യേ ന്നു ചോദിച്ചാല്‍
ഒന്ന് മൂളുന്നത് കേള്‍ക്കാന്‍
ചെവി കൂര്‍പ്പിക്കണമായിരുന്നു
ധൃതി പിടിച്ചല്ലാതെ നടക്കുന്നത്
ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു
ആവശ്യല്ലാത്ത ഒരു വാക്ക്
ഒരു മനുഷ്യനോടു മിണ്ടാത്ത കുട്ട്യാര്‍ന്നു
സ്കൂളില്‍ പോകുമ്പോള്‍ ഒറ്റ മൈനയെ കണ്ട്
എന്നും സങ്കടപ്പെടുന്നോനാര്‍ന്നു
പറഞ്ഞിട്ടെന്താ....
നല്ലോര്‍ക്ക് ഭൂമീലധികം ആയുസ്സില്ലാത്തോണ്ട്
വല്ലാതെ വാഴാതെ കുട്ട്യാലി പോയി
എനിക്കിപ്പോ എവിടെ നോക്കിയാലും കുട്ട്യാലിയാണ്
കൈത്തോടിന്‍റെ കരയില് ചൂണ്ടയിടുന്ന കുട്ട്യാലി
പാടവരമ്പത്ത് ആടിനെ തീറ്റുന്ന കുട്ട്യാലി
ഉമ്മൂമ്മക്ക് മുറുക്കാന്‍ വാങ്ങാനോടുന്ന കുട്ട്യാലി
മേടത്തില് കൊയ്ത്തു കഴിഞ്ഞ പാടത്ത്
പട്ടം പറത്ത്ണ കുട്ട്യാലി
ഒറക്കത്തില് ഓടിവന്നു കെട്ടിപ്പിടിച്ച്
കരിവേല കാണാന്‍ പോരാന്‍
നിര്‍ബന്ധിക്കണ കുട്ട്യാലി...
മായ്ക്കാന്‍ വിചാരിച്ചിട്ട് മായാതെ
മനസ്സിന്‍റെ ചുമരില്‍ ഒട്ടിപ്പിടിച്ചിരുന്ന്
നുണക്കുഴി കാട്ടി ഒച്ചയില്ലാതെ
വെളുക്കെ ചിരിക്കണ് ന്‍റെ കുട്ട്യാലി....!
ഇന്നലെയും ഞാന്‍ കണ്ടതാ...
നിറയെ തുമ്പിയും പൂമ്പാറ്റയും
പൂത്തുലഞ്ഞ പൂന്തോട്ടങ്ങളുമുള്ള
പൊന്നുകൊണ്ടു കൊട്ടാരങ്ങളുള്ള
പഞ്ഞി മേഞ്ഞ മേലാപ്പിനും
എഴാനാകാശത്തിനമപ്പുറത്ത്
പട്ടം പറത്തി കളിക്കണ ന്‍റെ കുട്ട്യാലി....
Thursday 19 January 2017
ചീത്തപ്പേര്
കരിഞെണ്ടും പാല്‍ഞെണ്ടും
വരമ്പ് തുളയ്ക്കാത്ത പാടമാണ്
പരലും കരുതലയും
പുളഞ്ഞു കളിയ്ക്കാത്ത തോടാണ്
കാരിയും ചെമ്പനും അമറാത്ത
മാറാല പിടിച്ച തൊഴുത്താണ്
കോരനും ചാമിയ്ക്കും മേയാനൊരു
കൂര പോലുമില്ലാത്ത നാടാണ്
ചെറുങ്ങനെ ഒന്ന് മിനുങ്ങാത്തോര്
ആണാകാത്ത കാലാമാണ്
ചവിട്ടി നിന്ന മണ്ണൊക്കെ
ഒലിച്ചുപോയിട്ടൊടുവില്‍
പരുപരുത്ത പാറക്കല്ലില്‍
എന്ത് വിളയാനാണെന്ന്
ചോദിച്ചവനാനെന്നു തോന്നുന്നു
ഒറ്റക്കുത്തിന് കുടല് വെളിയില്‍ ചാടി
ഇന്നലെ മരിച്ചു കിടന്നത്
മണ്ണായ മണ്ണൊക്കെ പൊയ്ക്കോട്ടെ
കൈനോട്ടവും പുള്ളുവന്‍പാട്ടും
ചത്തു തീര്‍ന്നോട്ടെ....
തേക്ക്കൊട്ടയും ഞാറ്റുപാട്ടും
കടലെടുത്തോട്ടെ
ഞാറ്റുവേലയും ഇടവപ്പാതിയും
നാട് നീങ്ങിക്കോട്ടേ
ഒന്നരയും മുണ്ടും ഉരിഞ്ഞെറിഞ്ഞ്
ഇരുമ്പുചട്ട ഉടുത്തോട്ടെ
നാടായ നാട്ടിലൊക്കെ
പഴമയില്‍ ചിതലരിച്ചത് ,
നാട്ടാരായ നാട്ടാര്‍ക്കൊക്കെ
ഓര്‍മ്മയില്‍ തുരുമ്പ് വന്നത്
എന്‍റെ കുറ്റാണോ ?
എന്താച്ചാ ആയ്ക്കോട്ടെ
തുടല് പൊട്ടിച്ച പരിഷ്ക്കാരം
എല്ലാരെയും കടിച്ച്
പേയിളകി മരിച്ചോട്ടെ
തെക്കോട്ട് പോണേനു മുമ്പ്
വെളിച്ചത്ത് ജനിച്ച്
ഇരുട്ടത്ത് മരിച്ചവനെന്ന
ചീത്തപ്പേരും എനിയ്ക്കിരുന്നോട്ടെ....!
Monday 16 January 2017
പ്രജാപതിയുടെ ദുഃഖം
നീണാള്‍ വാഴേണ്ട തമ്പുരാനൊരു ദിനം
നീറും വേദന മനസ്സിനുള്ളില്‍
നീതികെടെന്തോ ചെയ്തത് പോലൊരു
ഭീതിയാണെപ്പോഴും ഉള്ളിനുള്ളില്‍
മന്ത്രിമാര്‍ കാര്യക്കാര്‍ വിദൂഷകനും
ചിന്തയിലാണ്ടുപോയ് മുഴുനേരവും
ഇമ്മട്ടിലാണെങ്കില്‍ ഇപ്രകാരം
നമ്മ ഭരണം നടക്കുവതെപ്രകാരം ?
ആധിയായ് മന്ത്രിമാര്‍ക്കൊക്കെയും രാജന്
വ്യാധിയെങ്ങാനും ഭവിച്ചു പോയാല്‍
താതനില്ലതെയായിടും പ്രജകള്‍
നാഥനില്ലാതെയായിടും രാജ്യം
ആശ്രിതക്കൂട്ടങ്ങളെല്ലാവരും
അരമന തന്നിലണഞ്ഞു മെല്ലെ
അരചനോടോതീ ദുഃഖാര്‍ത്ഥരായ്
എന്തിത്ര കുണ്ഡിതം ശോകം പ്രഭോ
വേവുന്നതെന്തിനീ ചൂള പോലെ
എന്തിനെന്നറിയാതെ നാടുവാഴി
ചിന്താതുരനായ് ഒരല്‍പ്പനേരം
പിന്നെ പതിയെ മൊഴിഞ്ഞോരല്‍പ്പം
അറിയില്ല എന്തെന്നു എനിക്കുമൊട്ടും
വല്ലാത്ത വൈഷമ്യം മനസ്സിനുള്ളില്‍
ഒന്നുറങ്ങി എഴുന്നേറ്റ നേരം മുതല്‍
കുത്തിയിരുന്നൊട്ടു ചോദ്യമായി
കൊട്ടാരവാസികള്‍ എല്ലാവരും
വേട്ടയ്ക്ക് പോയൊരു നാളിലെങ്ങാനും
കാട്ടിന്നെങ്ങാനും പേടിച്ചതാണോ
ആട്ടിടയനാമൊരു ബാലനെ അന്നങ്ങു
വേട്ടയിലബദ്ധത്തില്‍ കൊന്നതാണോ...
പൊട്ടനാണീ രാജ എന്ന് വിളിച്ചാര്‍ത്ത
കുട്ടിയെ തുറുങ്കിലടച്ചതാണോ
കട്ട് മുടിച്ചൊരു മന്ത്രിയദ്ദേഹത്തെ
തട്ടിക്കളയാതിരുന്നതാണോ
ഓര്‍മ്മ വരുന്നുണ്ടോ എന്തെങ്കിലും
കൂര്‍മ്മ ബുദ്ധിയില്‍ അങ്ങേക്കേതെങ്കിലും ?
ഒന്നുമറിയില്ല മന്ത്രിശ്രേഷ്ടാ
എനിക്കെന്തിതു പറ്റീ എന്നുപോലും
തനിച്ചിരിക്കേണമെനിക്കൊരല്‍പ്പം
മനം ശാന്തമാകാനെനിക്കൊട്ടു നേരം
പിരിഞ്ഞുപോയ് പുംഗവരെല്ലാവരും
ഇരുട്ടറയിലൊളിച്ചു രാജശ്രേഷ്ടന്‍ , ഇപ്പോള്‍
അരചനിതെന്തു ഭവിച്ചെന്നറിയാതെ
അന്തിച്ചിരിപ്പാണ് പ്രജകളും രാജ്യവും
അന്തവും കുന്തവുമില്ലാതെ ഞാനും,,,,!..
Thursday 5 January 2017
പെരുങ്കള്ളന്‍
ഈ കാറ്റിനെപ്പോലൊരു കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല
അരയത്തിപ്പെണ്ണിന്‍റെ അളകവും
അയയില്‍ ഉണക്കാനിട്ട കളസവും
ഒരു പോലെ തലോടുന്നവന്‍...
ഉടയാട പൊക്കി മാനം കെടുത്തുന്നവന്‍
കടയോടെ പുഴക്കി പകതീര്‍ക്കുന്നവന്‍
കണ്ണിമാങ്ങ തല്ലിക്കൊഴിച്ച്
കണ്ണില്‍ മണ്ണ് വാരിയിട്ട്
കാണാമറയത്തേക്ക് കടന്നു കളയുന്നവന്‍...
കാറ്റുപായയിലൂതിയൊരു
വരുണയാനം മറുകര കടത്തുന്നവന്‍
കോപം വന്നാലൂതിയതുപോലെ
കൊലവിളി നടത്തുന്നവന്‍
കര്‍ക്കിടകത്തില്‍ മാരിയ്ക്കൊപ്പവും
കുംഭത്തില്‍ വെയിലൊനൊപ്പവും
ലജ്ജയെതുമില്ലാതെ നൃത്തമാടുന്നവന്‍...
ഇണങ്ങുമ്പോള്‍ ഉമ്മവെച്ചിട്ടും
പിണങ്ങുമ്പോള്‍ പണി തന്നിട്ടും
പാലായനം ചെയ്യുന്നവന്‍...
കാട്ടുചേന പൂത്തതും മുല്ലവള്ളി ചിരിച്ചതും
ഒരുപോലെയെന്നു കരുതുന്നവന്‍...
മുരളിയിലൂതി കൊതിപ്പിച്ചും
മുറിവിലൂതി സുഖിപ്പിച്ചും
ദുര്‍ഗന്ധമേറ്റി വെറുപ്പിച്ചും
വിളയാടിത്തിമിര്‍ക്കുന്നവന്‍...
സത്യം...
ഈ കാറ്റിനേപ്പോലൊരു പെരുങ്കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...!
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല
അരയത്തിപ്പെണ്ണിന്‍റെ അളകവും
അയയില്‍ ഉണക്കാനിട്ട കളസവും
ഒരു പോലെ തലോടുന്നവന്‍...
ഉടയാട പൊക്കി മാനം കെടുത്തുന്നവന്‍
കടയോടെ പുഴക്കി പകതീര്‍ക്കുന്നവന്‍
കണ്ണിമാങ്ങ തല്ലിക്കൊഴിച്ച്
കണ്ണില്‍ മണ്ണ് വാരിയിട്ട്
കാണാമറയത്തേക്ക് കടന്നു കളയുന്നവന്‍...
കാറ്റുപായയിലൂതിയൊരു
വരുണയാനം മറുകര കടത്തുന്നവന്‍
കോപം വന്നാലൂതിയതുപോലെ
കൊലവിളി നടത്തുന്നവന്‍
കര്‍ക്കിടകത്തില്‍ മാരിയ്ക്കൊപ്പവും
കുംഭത്തില്‍ വെയിലൊനൊപ്പവും
ലജ്ജയെതുമില്ലാതെ നൃത്തമാടുന്നവന്‍...
ഇണങ്ങുമ്പോള്‍ ഉമ്മവെച്ചിട്ടും
പിണങ്ങുമ്പോള്‍ പണി തന്നിട്ടും
പാലായനം ചെയ്യുന്നവന്‍...
കാട്ടുചേന പൂത്തതും മുല്ലവള്ളി ചിരിച്ചതും
ഒരുപോലെയെന്നു കരുതുന്നവന്‍...
മുരളിയിലൂതി കൊതിപ്പിച്ചും
മുറിവിലൂതി സുഖിപ്പിച്ചും
ദുര്‍ഗന്ധമേറ്റി വെറുപ്പിച്ചും
വിളയാടിത്തിമിര്‍ക്കുന്നവന്‍...
സത്യം...
ഈ കാറ്റിനേപ്പോലൊരു പെരുങ്കള്ളനെ
ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...!
Monday 2 January 2017
ഈ വഴിയിങ്ങനെ...
നീണ്ടു കിടക്കുന്ന വഴിയാണിത്
ചങ്ക് പൊട്ടിത്തെറിക്കുന്ന സങ്കടം പേറി
പലരും പലവുരു നടന്നു നീങ്ങിയ വഴി...
ഇനിയെന്തെന്ന ആശങ്ക ഏറ്റിയേറ്റി
അലഞ്ഞു തീര്‍ന്നവരുടെ പെരുവഴി...!
പൂനിലാവത്ത് മധുര ചിന്തയില്‍ മുഴുകി
പാടിനടക്കാന്‍ കൊതിച്ച കാമുകരുടെ
പറുദീസയിലെക്കുള്ള പൂമൂടിയ വഴി...
മേദസ്സുരുക്കാന്‍ പല മാന്യരും
ഓടിക്കിതച്ച നാട്ടുവഴി...!
അശാന്തി വിതയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ
ശാന്തി ധൂതരെന്നു വിളിപ്പേരുള്ളവര്‍
പാതിരനേരത്തോരുമിച്ചു കൂടിയ നടവഴി
സദാചാരപ്പെരുമയുടെ പുതപ്പ് മൂടിയവര്‍
ഇണകളെ തിരഞ്ഞു മടുത്ത്
അന്തിനേരങ്ങളില്‍ ഉഴറിയതീ വഴി
കണ്‍പോളകളില്ലാത്തവര്‍ , വിഷക്കൂട്ടുകള്‍
അറ്റം പിളര്‍ന്ന നാവു നീട്ടി
ഇരകളെ തിരഞ്ഞു നടന്ന പൊതുവഴി
വിളക്കിച്ചേര്‍ക്കാനാവാത്ത ജീവിതക്കണ്ണികള്‍
വലിച്ചെറിഞ്ഞൊടുവില്‍ വിവശരായ്
നാടും വീടും വിട്ടോടിപ്പോയവര്‍
നിരാശയാല്‍ കണ്ണീര്‍ തൂകിയ നടവഴി
നേരമിങ്ങനെ ഒരുപാടിരുട്ടി വെളുത്തപ്പോള്‍
നിറം മാറിയതാണീ ഊടുവഴി
കാലത്തിന്‍റെ ധമനികള്‍ പോലെ
ഇന്നിന്‍റെ പരിചേഛദമായ വെട്ടുവഴി...
Saturday 22 October 2016
ഒരേ വഴിയിലെ യാത്രികര്‍....
ഈറനുടുത്ത ധനുമാസക്കാറ്റത്ത്
കര്‍ക്കിടകത്തിലെ പെരൂമഴയത്ത്
മരം കോച്ചുന്ന തണുപ്പത്ത്
ഇറങ്ങി നടക്കണമെന്ന്
പറഞ്ഞിറങ്ങിപ്പോയവനാണ്
പരിദേവവും സങ്കടവുമല്ലാതെ
വേറൊന്നും വിളയാത്ത
മരുക്കാട് വിട്ടിനി എന്നേയ്ക്കും
പിറന്ന് വളര്‍ന്ന നാട്ടില്‍
ആര്‍ത്തുല്ലസിച്ചു നടക്കണമെന്ന്
ഉറപ്പിച്ചിറങ്ങിയവനാണ്
തിരിച്ചു പോരണമെന്ന്
തീരേ വ്യാകുലപ്പെടാതെ
കണ്ട് കൊതി തീരാത്ത
തന്‍റെ രക്തത്തുള്ളികള്‍ക്കൊപ്പം
സസുഖം വാഴണമെന്ന് പറഞ്ഞ്
യാത്ര പറഞ്ഞവനാണ്
പെരുന്നാളിന് , ഓണത്തിന് ,
പൂരത്തിന് കാളവേലയ്ക്ക്
ആരവങ്ങളുടെ അടങ്ങാത്ത
പെരുമയില്‍ മുങ്ങിപ്പൊങ്ങി
നീരാടണമെന്നു മോഹിച്ചവനാണ്
സമ്പത്തില്ലെങ്കിലും
സമാധാനം വിളയുന്ന
കുഞ്ഞോലപ്പുരയില്‍
പട്ടിണി പുതച്ചാണെങ്കിലും
കഴിഞ്ഞുകൂടാമെന്നെപ്പോഴും
വീമ്പിളക്കിയവനാണ്
എന്നിട്ടിപ്പോ.....
നീയില്ലാതായപ്പോള്‍
എന്നെന്നേക്കും അനാഥരായിപ്പോയ
നിന്‍റെ കിനാക്കളെല്ലാം കൂടി
എനിയ്ക്ക് ചുറ്റുമാണ് പൊറുതി
ഞാനും അറിയാതെയാണെങ്കിലും
സ്നേഹിച്ചു തുടങ്ങിയ
ഒരിയ്ക്കലും പൂക്കാതെ പോയ
നിന്‍റെ സ്വപ്നങ്ങളുടെ
അതേ പൂമരക്കൊമ്പിലാണിപ്പോള്‍
ഈയുള്ലവന്‍റെയും വാസവും ...!
ജീവിതയാത്രയില്‍ നിനക്കുമെനിക്കും
ഒരേ സ്വപനങ്ങളും
ഒരേ വഴിയുമാണെന്ന്
നീയെപ്പോഴും പറയാറുള്ളത്
കതിരാകാതെങ്ങനെ പതിരാകാന്‍....!
Sunday 16 October 2016
വടക്കോട്ടുള്ള പാത
പണ്ട്.........
പണ്ടേയ്ക്കും പണ്ടെന്‍റെ കുട്ടിക്കാലത്ത്
തീക്കട്ട പോലെ പഴുത്തൊരുച്ചയ്ക്ക്
വടക്കോട്ട് പോയ നിലമ്പൂര് വണ്ടിക്ക് ,
നൂറുനൂറ് ചക്രം തിരിച്ച്
നീണ്ടു നിവര്‍ന്നു കിടക്കുന്ന
കൂട്ടിമുട്ടാത്ത പാളം താണ്ടി
മൂച്ചിപ്പാലവും മാട്ടായിക്കട്ടിയും കടന്ന്
സ്വപ്‌നങ്ങള്‍ കയറ്റിയിറക്കി
നിലമ്പൂരിലേക്ക് പാഞ്ഞ വണ്ടിക്ക്
അന്നൊരാള്‍ വട്ടം ചാടിയിരുന്നു
കഴുത്തും പിന്നെ അരയും മുറിഞ്ഞ്
മൂന്നായി മാറിയൊരുത്തന്‍
മലവും മൂത്രവുമുണങ്ങിക്കറുത്ത്
പൊരി വെയിലില്‍ ചുട്ടുപഴുത്ത
ഇരുമ്പ് പാളത്തിലിങ്ങനെ
അറുത്തു മുറിച്ചിട്ട മാടിനെപ്പോലെ
ചിതറിക്കിടന്നിരുന്നു
കരിഞ്ഞുണങ്ങിയൊരു വള്ളി പോലെ
ചെറുകുടല്‍ നീണ്ടു കിടന്നിരുന്നു
കറുത്തു ചുരുണ്ട മുടിയിഴയപ്പോഴും
ചെറു കാറ്റില്‍ മെല്ലെ വിറച്ചിരുന്നു
ജീവിതത്തിലന്നോളം കിനാവ് കണ്ട കണ്ണുകള്‍
പാതി തുറന്നേ കിടന്നിരുന്നു
പിന്നിപ്പോയ ഉടയാടകളില്‍
ചെഞ്ചോര പടര്‍ന്നുണങ്ങിയിരിന്നു
ഇന്ന്.......
ആണ്ടറുതികളിലെ യാത്രകളിലിപ്പോഴും
പാളത്തിലൂടെ നടക്കുമ്പോള്‍
ജീവിതത്തോടു കലഹിച്ച്
തന്നോട് തന്നെ പക തീര്‍ത്ത്
പടിയിറങ്ങിപ്പോയ വെറും പാവങ്ങള്‍
ഓര്‍മ്മപ്പൂന്തോപ്പുകളില്‍ നീളെ
ചുവപ്പ് പടര്‍ത്താറുണ്ട് .
അവസാനമില്ലത്ത ചോദ്യങ്ങള്‍ക്ക്
ഉത്തരം കണ്ടെത്തിയവരൊക്കെ
ഞാനൊറ്റയ്ക്കാകുമ്പോള്‍
എന്‍റെ കൂടെ പാളത്തിലൂടെ നടക്കാറുണ്ട്
ഏതു ജീവിത പടുകാലത്തിലും
എന്തൊക്കെയുണ്ടായാലും തളരാതെ
പതറാതെ നില്‍ക്കാന്‍ ഉപദേശിക്കാറുണ്ട്
സ്വപ്നങ്ങള്‍ക്ക് പിറകെ പാഞ്ഞ്
ദുരിതങ്ങള്‍ ഇരന്നു വാങ്ങരുതെന്നോട്
അടക്കം പറയാറുണ്ട്
വല്ലാണ്ട് മോഹിച്ച് വെറുതെ
ഇല്ലാതാവരുതെന്ന്‍ കാതില്‍ മൊഴിയാറുണ്ട്..
പരമ സാധുക്കള്‍.......
മരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്‍റെ
നൂറിലൊന്ന് കൊണ്ടെങ്കിലും
ജീവിതത്തോട് പൊരുതിയിരുന്നെങ്കില്‍
നിലമ്പൂരിലെക്കുള്ള ഈ പാളത്തിലിങ്ങനെ
ഇടയ്ക്കിടക്ക്
ചോരപ്പൂക്കള്‍ വിടരുമായിരുന്നില്ല....
വടക്കോട്ടുള്ള ഈ പാതയിങ്ങനെ
മരിച്ചുപോയ സ്വപ്നങ്ങള്‍ കൊണ്ട്
നിറയുമായിരുന്നില്ല....!
Subscribe to:
Posts (Atom)