Wednesday 7 November 2012

സ്വപ്നങ്ങളുടെ പട്ടട

ചുടു കാറ്റ് വീശുന്ന മരുഭൂമിക്ക്
ചിന്തകളുറങ്ങുന്ന ശ്മാശാനങ്ങളാണ് കൂട്ട്
ചിതകൂട്ടി കത്തിച്ച സ്വപ്നങ്ങളുടെ
ചാരം നിറഞ്ഞ ശ്മശാനങ്ങള്‍ ..

ചിതലരിക്കുന്ന ജീവിതത്തില്‍
ചോര്‍ന്നു പോകാത്ത മനക്കരുത്തും
ചിലനേരങ്ങളില്‍ മരുക്കാറ്റ് വീശി
ചിതറിത്തെറിക്കുന്നു ..

ചോദ്യങ്ങള്‍ പ്രിയതമയുടേതാകുമ്പോള്‍
ചേതനയറ്റ മനസ്സ് ഉത്തരങ്ങള്‍ക്കായി
ചെപ്പടി വിദ്യകളില്‍ അഭയം തേടുന്നു.
ചില്ലുകൊട്ടാരം പോലെ നാളെ തകര്‍ന്നടിയുന്ന
ചെപ്പടിവിദ്യകള്‍ ...

സത്യങ്ങളെന്നു നാം നിനക്കുന്ന ചിലത്
ചെറു സ്വപ്നദൈര്‍ഘ്യം പോലുമില്ലാതെ
കണ്ണടച്ച് തുറക്കും മുന്‍പേ
കരിഞ്ഞുണങ്ങി കളവായി മാറും

ജീവിതത്തിലെ നിറമാര്‍ന്ന കനവുകള്‍
പട്ടടയില്‍ ദഹിപ്പിച്ചാലും 
മരിച്ചു മണ്ണടിയും വരെയും
ഉയിര്‍ത്തെഴുന്നെല്‍ക്കുമെങ്കിലും
മണ്ണിട്ട്‌ മൂടാന്‍ പഠിക്കയാണ് ഞാന്‍....

5 comments:

  1. നല്ല എഴുത്ത് ,നല്ല ആശയം
    ആശംസകള്‍

    ReplyDelete
  2. സലീം ഇത്രയൊക്കയേയുള്ളൂ ജീവിതം.പോരേ?

    ReplyDelete
  3. very good...njan varaan vaiki ennu thonnunnu...

    ReplyDelete