Monday 27 August 2012

മുന്നറിയിപ്പ്

വെളുക്കും വരെ പുലയാടി തളര്‍ന്ന
പരമോന്നത കോടതിയിലെ ന്യായാധിപന്‍
ഉപജീവനത്തിന് ഉടുമുണ്ടഴിച്ചവളെ
ആജീവനാന്തം തടവിനു ശിക്ഷിക്കുമ്പോള്‍ ...

പകലന്തിയോളം യാചിച്ചു തളര്‍ന്ന്
കിടത്തിണ്ണയില്‍ അഭയം തേടിയ ബാലിക
ഉന്മാദലഹരിയില്‍ കാമവെറി പൂണ്ടാവരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ...

ജീവിതാത്തിന്റെ മൂന്നിലൊരു ഭാഗം
പാഠപുസ്തകങ്ങളില്‍  ഹോമിച്ചവര്‍
പണമില്ലാത്തത് കൊണ്ട് മാത്രം
തൊഴിലിടങ്ങളില്‍ നിന്ന്
നിഷ്കരുണം ആട്ടിയോടിക്കപ്പെടുമ്പോള്‍ .....

ജന്മദേശത്തെ  സ്വന്തം മാതാവിനെ പോലെ
സുരക്ഷിതമായി സംരക്ഷിക്കേണ്ടവര്‍
മുപ്പതു വെള്ളിക്കാശിന് രാജ്യശത്രുക്കള്‍ക്ക്
അടിയറവെച്ചു സുഖിക്കുമ്പോള്‍ ...

പ്രകൃതിയെ നശിപ്പിച്ച്
കാല ചക്രങ്ങള്‍ മാറ്റിമറിച്ച്
വിളനിലങ്ങളില്‍ തരിശു പാകിയവര്‍
മണിമന്ദിരങ്ങളില്‍ സസുഖം വാഴുമ്പോള്‍ ...

നിരാലംബരായി കേഴുന്നൊരു ജനത
ആശ്രയത്തിനായി അലറിക്കരയുമ്പോള്‍
അനങ്ങാതിരുന്നു ദിവാസ്വപ്നം കാണുവോര്‍
അറിയുക .നിങ്ങള്‍ക്ക് മേലെ പറന്നുയരും
എല്ലാം ഭാസ്മമാക്കിടുമൊരു  കഴുകന്‍റെ നിഴല്‍ ...

2 comments:

  1. നിരാലംബരായി കേഴുന്നൊരു ജനത
    ആശ്രയത്തിനായി അലറിക്കരയുമ്പോള്‍
    അനങ്ങാതിരുന്നു ദിവാസ്വപ്നം കാണുവോര്‍
    അറിയുക .നിങ്ങള്‍ക്ക് മേലെ പറന്നുയരും
    എല്ലാം ഭാസ്മമാക്കിടുമൊരു കഴുകന്‍റെ നിഴല്‍ ...

    കൂടുതല്‍ എന്ത് പറയാന്‍ ..ആശംസകള്‍

    ReplyDelete
  2. നല്ല കവിത. ആശംസകള്‍

    ReplyDelete